ന്യൂഡൽഹി: ജനപ്രതിനിധികൾ പ്രതികളായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. പ്രതിദിന വാദം കേട്ട് കേസുകളിൽ രണ്ടു മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാൻ ശ്രമിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കൊറോണ വൈറസ് വ്യാപനം ഇതിന് തടസമാകരുതെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സ്റ്റേ അനുവദിച്ചുള്ള കേസുകൾ പ്രത്യേകം പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്റ്റേ തുടരണോയെന്നതിൽ തീരുമാനം എടുക്കാമെന്നും ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസിലൂടെ വിചാരണ പൂർത്തായിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
Comments