ബംഗളൂരൂ: മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി കോണ്‍ഗ്രസ് നേതാവ്. മുന്‍ വാര്‍ഡ് മെമ്പറായ ആര് വി യുവരാജാണ് മയക്കുമരുന്നു കേസിൽപ്പെട്ടത്. ഇയാള്‍ക്കൊപ്പം നടന്മാരായ അകുല്‍ ബാലാജി, സന്തോഷ് കുമാര്‍ എന്നിവരും സിസിബിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.
മയക്കുമരുന്നു കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് യുവരാജുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇയാളെ ചോദ്യം ചെയ്യാനായി സിസിബി വിളിപ്പിച്ചിരിക്കുന്നത്.നടിമാരെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ എത്തിയ ഉന്നതരിലേക്കും അന്വേഷണം നീങ്ങിയിരുന്നു.ഇത്തരം പാര്‍ട്ടികള്‍ നടത്താനായി നഗരത്തില്‍ സ്വന്തമായി പ്രത്യേകം ഫ്ലാറ്റുകൾ വരെ മയക്കുമരുന്ന് സംഘത്തിന് സ്വന്തമായി ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആഗസ്റ്റ് 26 നാണ് മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും മുന്‍ സീരിയല്‍ താരമായ അനിഖയും എന്‍സിബിയുടെ പിടിയിലായത്.
കോടികള്‍ വിലമതിക്കുന്ന ഈ എക്സ്റ്റസി പില്ലുകളും,എല്‍എസ്ഡി സ്ട്രിപ്പുകളുമാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. അനൂപ് മുഹമ്മദിനൊപ്പം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ രണ്ടുപേര്‍ക്ക് സിനിമാ സംഗീത രംഗത്തെ പല പ്രമുഖരുമായും നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു.
Comments