ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി കേന്ദ്ര സർക്കാർ. കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് അഞ്ചു വർഷത്തെ കഠിന തടവ് നൽകുന്ന ബില്ല് രാജ്യസഭ പാസാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനാണ് പകർച്ചവ്യാധി നിയമം രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടി നൽകി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ഓർഡിനൻസ് പുറപ്പെടുവിച്ചത്.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ് എന്നിങ്ങനെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് ബിൽ സംരക്ഷണം നൽകും. പുതിയ നിയമം അനുസരിച്ച് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 3 മാസം മുതൽ അഞ്ചു മാസം വരെ തടവ് ശിക്ഷയോ 50,000 മുതൽ 2,00,000 രൂപ വരെ പിഴയോ ലഭിക്കും.
Comments