കോട്ടയം: ഭീകരവാദികൾ കേരളം സുരക്ഷിത താവളമായി കാണുന്നത് കേരള സർക്കാരിന്റെ മൃദുസമീപനം കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി .മാവോയിസ്റ്റ് ഭീകരവാദികളെ കർക്കശമായി നേരിടുന്ന കേരള സർക്കാർ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് .അൽഖ്വയ്ദയുടെ മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റു ചെയ്യുന്നതു വരെ അവർ വർഷങ്ങളോളം കേരളത്തിൽ സുരക്ഷിതമായി താമസിച്ചിരുന്നു .അവരെ കണ്ടെത്താൻ കേരള പോലിസിന് കഴിയാതിരുന്നത് കേരള സർക്കാരിന്റെ ഉദാസീനത ഒന്നു കൊണ്ടു മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു .
കനക മലയിൽ നിന്നും ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതും എൻഐഎ ആയിരുന്നു .കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാക്കിരിക്കുകയാണ് .പോലീസ് ഇൻ്റലിജൻസ് സംവിധാനവും ഇക്കാര്യത്തിൽ പരാജയപ്പെട്ടു .ഐക്യ രാഷ്ട്ര സംഘടനയുൾപ്പെടെയുള്ളവർ കേരളത്തിലെ അൽ ഖ്വയ്ദ സാന്നിധ്യം ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത് .
തീവ്രവാദികളെ പിന്തുണക്കുന്നവർ പോലീസ് സേനയിലും കടന്നു കൂടിയിട്ടുണ്ട് .യു എ ഇ കോൺസുലേറ്റ് വഴി നടത്തിയ സ്വർണ്ണ കള്ളക്കടത്ത് തീവ്രവാദികൾക്ക് വേണ്ടി നടത്തിയതാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട് .പൊളിറ്റിക്കൽ ഇസ്ലാമിനോട് സന്ധി ചെയ്യണമെന്ന സി പി എമ്മിന്റെ താത്വിക നിലപാടാണോ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന ഇസ്ലാമിക ഭീകരവാദത്തോട് ഈ സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .
ബംഗാളി തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാനും അവരുടെ കേന്ദ്രങ്ങൾ കൃത്യമായി പരിശോധിക്കാനും പോലീസ് തയ്യാറാവണം .വോട്ട് ബാങ്ക് ലക്ഷ്യം വച്ച് അനധികൃതമായി കുടിയേറിയവർക്ക് റേഷൻ കാർഡും വോട്ടർ പട്ടികയിൽ പെടുത്തി ഐ ഡി കാർഡും നൽകുന്നത് അവസാനിപ്പിക്കണമെന്നും ആർ വി. ബാബു ആവശ്യപ്പെട്ടു .
Comments