അബുദാബിയിൽ 70 – ൽ അധികം കേന്ദ്രങ്ങളിലായി ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ടത് ഒന്നര ലക്ഷത്തിലധകം പേരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.സർക്കാർ വക ക്വാറന്റീൻ, സ്വയം നിരീക്ഷണ സംവിധാനം, ഐസോലേഷൻ കേന്ദ്രങ്ങൾ എന്നിവയൊരുക്കിയാണ് രോഗബാധിതരെയും സമ്പർക്ക സംശയമുള്ളവരെയും പാർപ്പിച്ച് പരിചരണം ഉറപ്പാക്കുന്നത്. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ. ഓരോ സാഹചര്യങ്ങൾക്കനുസരിച്ചാണ് സ്വയം നിരീക്ഷണവും സർക്കാർ സംവിധാനങ്ങളിലേക്ക് മാറ്റുന്നതും സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
ക്വാറന്റീൻ വ്യവസ്ഥകളും ഇതിൽ വരുത്തുന്ന മാറ്റങ്ങളും അബുദാബി ആരോഗ്യ കേന്ദ്രം ചാനലുകൾ വഴി വ്യക്തമാക്കുന്നുണ്ട്.ദുബായിലോ വടക്കൻ എമിറേറ്റിലോ പോയി അബുദാബിയിൽ തിരിച്ചെത്തിയാൽ 6 ദിവസത്തിനകം പിസിആർ പരിശോധന നടത്താത്തവർക്ക് വൻ പിഴ. കൊറോണ ടെസ്റ്റിന് വിസമ്മതിക്കുന്നവർക്കു 5000 ദിർഹം വരെ പിഴ ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ നിയമ നടപടിയും നേരിടേണ്ടിവരും.രോഗപ്പകർച്ച തടയുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കിയത്.
Comments