ദോഹ: ഖത്തറിലെ മുഴുവന്‍ വിദ്യാർഥികളെയും ഘട്ടംഘട്ടമായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. ഉമിനീർപരിശോധനയിലൂടെയാവുംകുട്ടികളില് കോവിഡ് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചു നടത്തുന്ന പരിശോധന ബുദ്ധിമുട്ടേറിയതും വേദനാജനകവുമാണ്. കുട്ടികളിലെ ഉമിനീര് പരിശോധന വളരെ കൃത്യതയുള്ളതാണെന്ന് ഇതുവരെ നടത്തിയ പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. മുഴുവന്‍ കുട്ടികളെയും പരിശോധനാ വിധേയമാക്കാനുള്ള നീക്കം മാതാപിതാക്കളുടെ ആശങ്ക അകറ്റാൻ ഏറെ സഹായിക്കുമെന്ന് ഖത്തർ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അൽ മസ് ലമനി പറഞ്ഞു. കോവിഡ് പകരുമോ എന്ന ഭയം മൂലം ഒട്ടേറെ രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാൻ ഭയപ്പെടുകയാണ്. പൊതുവിടങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ സ്കൂളുകളിലെ വൈറസ് ബാധ വളരെ കുറവാണ്. അതിനാല്‍ കുട്ടികള്‍ സ്കൂളിലെത്തുന്നതിലൂടെ അധിക രോഗവ്യാപന സാധ്യത ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നു ചില ക്ലാസ് മുറികളും സ്കൂളുകളും അടച്ചിട്ടതില്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സ്കൂളുകളിൽ വൈറസ് വ്യാപനം തടയാന്‍ കർശന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments