പെരുമ്പാവൂർ : അൽ ഖ്വായ്ദ ഭീകരരെ അറസ്റ്റ് ചെയ്തതോടെ പെരുമ്പാവൂരിൽ ആശങ്ക വർധിക്കുന്നു. വിവിധ ഭാഷ തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരിൽ ഭീകരവാദ സംഘടനകൾ കടന്ന് കയറിയത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളോടെയുള്ള നിലപാടുകളാണ് പെരുമ്പാവൂരിൽ ഭീകര സംഘടനകൾ പിടിമുറുക്കാൻ കാരണമായതെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു.
ലഷ്കർ ഇ ത്വായിബ ബന്ധമുള്ള തടിയന്റെവിട നസീർ, മാവോയിസ്റ്റ് നേതാവ് മല്ല രാജ റെഡ്ഡി, അബ്ദുൾ നാസർ മദനി ഇപ്പോൾ എൻഐഎ അറസ്റ്റ് ചെയ്ത 2 അൽ ഖ്വായ്ദ ഭീകരർ ഇങ്ങനെ തുടരുകയാണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായ ഭീകരവാദികളുടെ എണ്ണം. ഭീകര സംഘടനകളുടെ ഒളിത്താവളമായി പെരുമ്പാവൂർ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് വ്യക്തമാണ്. വിവിധ ഭാഷ തൊഴിലാളികൾക്കിടയിൽ നുഴഞ്ഞ് കയറിയാണ് ഭീകരവാദ സംഘടനകൾ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നത്.
മയക്കു മരുന്ന് മാഫിയ മുതൽ രാജ്യാന്തര സ്വർണ്ണക്കടത്ത് പ്രതികളും പെരുമ്പാവൂരിൽ നിന്ന് പിടിയിലായി. ജിഷ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് വിവിധ ഭാഷ തൊഴിലാളികളുടെ വിവരം പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും ഈ പ്രവർത്തനം കാര്യക്ഷമമാക്കാൻ പോലീസിനും മറ്റ് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾക്കും സാധിച്ചിട്ടില്ല.
ഭീകര സംഘടനകൾക്ക് പ്രാദേശികമായും പെരുമ്പാവൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
Comments