കൊൽക്കത്ത : സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നതിന്റെയും , ഭീകരവാദം വളരുന്നതിന്റെയും പശ്ചാത്തലത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി ഗവർണർ ജഗദീപ് ധൻകർ . ക്രമസമാധാന നിലയെ കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ട ഗവർണറോട് ഡിജിപി അപമര്യാദയായി പെരുമാറിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ പല സ്ഥലങ്ങളിൽ നിന്നും അൽ-ഖായ്ദയുടെ ഒമ്പത് ഭീകരരെ അറസ്റ്റുചെയ്തിരുന്നു . തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി ധൻകർ ആശങ്ക ഉന്നയിച്ചിരുന്നു. തുടർന്നാണ് ഡിജിപിയോട് വിവരങ്ങൾ ആരാഞ്ഞത് . എന്നാൽ കൃത്യമായ മറുപടി നൽകാതെ ഡിജിപി ഗവർണറെ അവഹേളിച്ചു.
ഇക്കാര്യങ്ങൾ വ്യക്തമാക്കി ഗവർണർ സെക്രട്ടറിക്ക് അയച്ച കത്തിൽ സർക്കാരിന്റെ വീഴ്ച്ച വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. തന്റെ‘ ആവശ്യത്തോട് ഡിജിപിയുടെ രണ്ട് വാചക പ്രതികരണം വേദനിപ്പിച്ചതായും ,ഉന്നയിച്ച നിർണായക വിഷയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം നിഷേധാത്മക രീതിയെയാണ് കാണിക്കുന്നതെന്നും ധൻകർ കത്തിൽ പറയുന്നു.
അനധികൃത ബോംബ് നിർമാണത്തിന്റെ കേന്ദ്രമായി സംസ്ഥാനം മാറി. പശ്ചിമ ബംഗാളില്‍ കൊലപാതക രാഷ്ട്രീയം തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി പ്രവർത്തകരെ മർദ്ദിച്ച് കൊലപ്പെടുത്തുന്നു ,ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നു . ഇതിനെതിരെ സത്വര നടപടികൾ കൈക്കൊള്ളാൻ തയ്യാറാകണമെന്നും കത്തിൽ പറയുന്നു.
ജൂലൈ മാസം മാത്രം മുന്ന് ബിജെപി പ്രവര്‍ത്തകരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ബിജെപി വനിതാ നേതാവും കൊല്ലപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. തൃണമൂല്‍ പാര്‍ട്ടി ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് ബംഗാളിലെ ബിജെപി അദ്ധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ ആരോപിച്ചു.
Comments