മനാമ : ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 20 ദിനാറായി വർധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അഞ്ച് ദിനാറാണ് പിഴ. പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്.
ആഷൂറ അവധി ദിനങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊറോണ കേസുകള്‍ ഗണ്യമായി വർദ്ധിച്ചതായിട്ടാണ് നാഷണൽ ടാസ്ക് ഫോഴ്സ് അധികൃതർ പത്ര സമ്മേളത്തിൽ വ്യക്തമാക്കിയത് . രണ്ടാഴ്ച്ച അതീവ നിര്‍ണായക സാഹചര്യമാണെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. പിന്നാലെയാണ് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് വരെ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
Comments