കാബൂൾ: അഫ്ഗാനിലെ ഭീകരവാദികളെ ഭയന്ന് സിഖ്- ഹിന്ദു വിശ്വാസികൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ട്. കാലങ്ങളായി അഫ്ഗാനിൽ അനുഭവിക്കുന്ന വിവേചനം ഐഎസ് ഭീകരവാദികളുടെ ആക്രമണങ്ങളോടെ പൂർണ്ണമായെന്നും വിശ്വാസികൾ പറയുന്നു. അഫ്നാനിലെ സർക്കാരിന് മതിയായ സുരക്ഷ ഉറുപ്പാക്കാൻ കഴിയുന്നില്ലെന്നും വിശ്വാസികൾ പറയുന്നു.
കാബൂളിലെ ഗുരുദ്വാരയിൽ കഴിഞ്ഞ മാർച്ച് 25 ന് ഉണ്ടായ ആക്രമണത്തിൽ 25 സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇതോടെ വലിയ വിഭാഗം ന്യൂനപക്ഷങ്ങളും രാജ്യം വിടണമെന്ന ആവശ്യക്കാരാണ്. 2,50,000 സിഖ് മതവിശ്വാസികളാണ് നേരത്തെ അഫ്ഗാനിൽ ഉണ്ടായിരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇപ്പോൾ 700 പേർ മാത്രമാണ് ഉള്ളത്. സമാനമാണ് ഇവിടുത്തെ ഹിന്ദു വിശ്വാസികളുടെ അവസ്ഥയും എന്നാണ് റിപ്പോർട്ട്. ഹിന്ദു-സിഖ് വിശ്വാസികളെ തേടി പിടിച്ച് കൊലപ്പെടുത്തുകയാണ് ഭീകരർ ചെയ്യുന്നത്. ഹിന്ദുക്കളുടെ ആരാധലയങ്ങൾ ഭീകരവാദികൾ തകർക്കുകയാണ് .ഇവർക്കെതിരെ നിരന്തരം പരാതി ഉന്നയിച്ചിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും വിശ്വാസികൾ പറയുന്നു.
അതേസമയം സിഖ് – ഹിന്ദു വിശ്വാസികളെ അഫ്ഗാൻ ഭീകരവാദികൾ കൂട്ടത്തോടെ കൊലപ്പെടുത്ത സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ 11 പേരും ഓഗസ്റ്റിൽ 176 പേരുമാണ് ഇത്തരത്തിൽ അഭയം തേടി ഇന്ത്യയിൽ എത്തിയത്.
Comments