ലക്നൗ : ഉത്തർപ്രദേശിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് കൊടും കുറ്റവാളി കൊല്ലപ്പെട്ടു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന കൊള്ള സംഘത്തിന്റെ തലവൻ ഫിറോസ് അലിയാണ് മരിച്ചത്. മുംബൈയിൽ നിന്നും പോലീസ് വാഹനത്തിൽ ഉത്തർപ്രദേശിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം.
മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ ദേശീയ പാത 46 ൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഫൈസലുമായി ഉത്തർപ്രദേശിലേക്ക് പോകുകയായിരുന്ന വാഹനത്തിന് മുന്നിലേയ്ക്ക് കന്നുകാലി എടുത്തു ചാടുകയായിരുന്നു. കന്നുകാലിയിൽ ഇടിച്ച വാഹനം നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞു.
ഫിറോസ് അലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും, ഫിറോസ് അലിയുടെ സഹോദരീ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫിറോസ് അലി. 2018 മുതൽ ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിനായി മുംബൈ പോലീസ് നിരന്തര പരിശ്രമം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് അലി ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായത്.
Comments