കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ.സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുന്നതിന് വേണ്ടി മമത അൽ ഖ്വയ്ദ ഭീകരരെ സംരക്ഷിക്കുകയാണെന്ന് കൈലാഷ് വിജയ് വർഗിയ ആരോപിച്ചു. ഭീകരവാദികളുടെയും നക്സലൈറ്റുകളുടെയും അഭയകേന്ദ്രമായി പശ്ചിമബംഗാൾ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരരെ പശ്ചിമബംഗൾ സർക്കാർ സംരക്ഷിക്കുകയാണ്. ഇതു വളരെ നിർഭാഗ്യകരമായ ഒന്നാണ്. അടുത്തിടെ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയ ഒരു നക്സലൈറ്റിന് തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ സ്ഥാനം നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കും, വോട്ടിനുവേണ്ടി മാത്രമാണ് മമത സർക്കാർ ഉപയോഗിക്കുന്നതെന്നും വിജയ് വർഗിയ പറഞ്ഞു.
ഇതിനു പുറമെ കാർഷിക ബില്ലിനെ കുറിച്ചും ആദ്ദേഹം പരാമർശിച്ചു. കാർഷിക ഉന്നമനത്തിനും, സുരക്ഷിതമായ ഭാവിക്കും വേണ്ടിയുള്ള തയ്യാറെടുപ്പാണ് പുതിയ കാർഷിക ബിൽ. പുതിയ നിയമങ്ങൾ സ്വതന്ത്ര വിപണി കണ്ടെത്താൻ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments