കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്നും കാമുകൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ സെപ്തംബർ 3 നാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ റംസിയെ ഒഴിവാക്കി. ഇതിൽ മനംനൊന്തായിരുന്നു റംസി ആത്മഹത്യ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് റംസിയുടെ കാമുകൻ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റംസിയുടെ ആത്മഹത്യയിൽ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതും ലക്ഷ്മിയാണെന്നാണാണ് റംസിയുടെ ബന്ധുക്കളുടെ ആരോപിക്കുന്നത്.
Comments