മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാവരേയും വിശദമായി ചോദ്യം ചെയ്ത് സി.ബി.ഐ. പരാതിക്കാരുടെ അഭിഭാഷകരേയും പ്രത്യേകം നിരീക്ഷിച്ചും വിവരങ്ങൾ പരിശോധിച്ചും ചോദ്യം ചെയ്യുന്ന സമഗ്രമായ രീതിയാണ് അന്വേഷണ സംഘം നടപ്പാക്കുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്സില്‍ വാദി ഭാഗം അഭിഭാഷകര്‍ ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെയാണ് തെളിവുകള്‍ കണ്ടെത്തിയതെന്നും ആരൊക്കെയാണ് സാക്ഷികളെന്നും സി.ബി.ഐ മനസ്സിലാക്കിക്കഴിഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന എല്ലാ സംഭങ്ങളും സി.ബി.ഐ ചികഞ്ഞെടുക്കുകയാണ്. ശ്രദ്ധനേടിയ ഒരു നടന് പെട്ടന്ന് സജീവമല്ലാതാകുന്നതും മയക്കുമരുന്നിനടിമയാകുന്നതും സഹതാരങ്ങളെന്തുകൊണ്ട് ശ്രദ്ധിച്ചില്ലെന്ന നിര്‍ണ്ണായക ചോദ്യത്തിന് സി.ബി.ഐ ഉത്തരം തേടുകയാണ്. സുശാന്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വാദത്തില്‍ ആരൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചു എന്നതിനൊപ്പം സുശാന്തുമായി ബന്ധപ്പെട്ട ആരൊക്കെ അതിനെതിരെ ശബ്ദമുയര്‍ത്തി എന്നതും അന്വേഷണ സംഘം കണ്ടെത്തിയെന്നാണറിവ്.
മരണം മയക്കുമരുന്ന് കേസ്സിലേയ്ക്ക് വഴിതിരിച്ചുവിടുകയാണെന്ന ആരോപണം നിലനില്‍ക്കേയാണ് സി.ബി.ഐയുടെ കണ്ണുകള്‍ എല്ലായിടത്തുമുണ്ടെന്ന സൂചന വരുന്നത്. പഴയ സംഭവങ്ങള്‍ പഴയതല്ലെന്ന കൃത്യമായ ഉത്തരമാണ് സി.ബി.ഐ അഭിഭാഷകരോട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംശയങ്ങളുടെ കുന്തമുന പലരിലേക്കും നീങ്ങുന്നതിനാല്‍ ഒരു പത്രസമ്മേളനം നടത്താനാകില്ലെന്ന നിലപാടിലാണ് സി.ബി.ഐ.
Comments