ന്യൂഡൽഹി: ഡൽഹിയിലെ മലയാളി കുടുംബത്തിൽ ആറു വയസ്സുകാരിയെ അച്ഛൻ പിഡിപ്പിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ യൂസഫിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് ഡൽഹി സാകേത് കോടതിയിൽ പരാതി നൽകിയത്. ഡൽഹിയിലെ സരിതാവിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
കുറച്ചു ദിവസങ്ങളായി കുട്ടി ചില ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെ എയിംസിൽ കൂട്ടിയെ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. തുടർന്നാണ് കുട്ടിയുടെ അമ്മ സാകേത് കോടതിയെ സമീപിച്ചത്. കോടതി സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡൽഹി പോലീസിന് നിർദേശം നൽകി.
കുട്ടിയെ പീഡിപ്പിച്ചതിന് പുറമെ ക്രിസ്തു മതവിശ്വാസിയായ തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയായിരുന്നു യുസഫിന്റെ ലക്ഷ്യമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കോട്ടയം സ്വദേശിനിയാണ് കുട്ടിയുടെ അമ്മ. വിവാഹത്തിന് ശേഷമാണ് ഇവർ ഡൽഹിലേക്ക് പോയത്. മതം മാറാൻ ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ തന്നെയും രണ്ടു മക്കളെയും യൂസഫ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു.യുവതിയുടെ രണ്ടു മക്കളിൽ മൂത്ത കൂട്ടിയാണ് പീഡനത്തിന് ഇരയായ ആറു വയസ്സുകാരി.
കൂട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കേരളത്തിലേക്ക് കടന്നതായും പരാതിയിൽ പറയുന്നു. കേരളത്തിൽ എത്തിയ ഇയാൾ വയനാട്ടിലുണ്ടെന്നാണ് സൂചന. കേരള പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസ്.
Comments