ചെന്നൈ ; അഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഭൂമി വ്യാജരേഖ ചമച്ച് വിൽക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് ചെന്നൈ ഹൈക്കോടതി . നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാരി പ്രദേശത്തെ കന്ദസ്വാമി ക്ഷേത്രത്തിന്റെ 100 കോടി രൂപ വില മതിക്കുന്ന ഭൂമിയാണ് വിൽക്കാൻ തീരുമാനിച്ചത്.
പഴയ ജമീന്ദാർമാർ, അവകാശികളില്ലാത്ത ഭക്തർ എന്നിവർ ക്ഷേത്രത്തിനു സംഭാവനയായി നൽകിയ ഭൂമിയിൽ ചിലത് മാനവാഗർ സ്ട്രീറ്റ്, കന്ദസ്വാമി ടെമ്പിൾ സ്ട്രീറ്റ്, അണ്ണ സാലായ്, എരുക്കാഞ്ചേരി എന്നിവിടങ്ങളിലാണ്. ഇതിന്റെ മൂല്യം ഏകദേശം 500 കോടി വരും.
സമൂഹത്തിലെ അടിയാന്മാരാണ് പണ്ട് മുതൽ ഈ ക്ഷേത്രത്തിന്റെ ചുമതല നിർവഹിച്ചിരുന്നത് . എന്നാൽ ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം അടിയാന്മാർക്ക് ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു . തുടർന്ന് ഇവർ ക്ഷേത്ര ചുമതലകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു .
ഇതിനിടയിലാണ് ഭൂ മാഫിയ വ്യാജ സർവ്വേ നമ്പർ സഹിതം ഉണ്ടാക്കി മാധവരം സബ് രജിസ്റ്റർ ഓഫീസിൽ ഭൂമി രജിസ്റ്റർ ചെയ്തത്. ഈ രീതിയിൽ കൈവശപ്പെടുത്തിയ സ്വത്തുക്കൾ, വിവിധ വ്യക്തികൾക്ക് വിറ്റു.
60 ലധികം ഭൂമികൾ ഇത്തരത്തിൽ വിറ്റു, അവയിൽ ചിലതിൽ ഫ്ലാറ്റ് നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. സമാനമായ രീതിയിൽ ഭൂമി കൈയ്യേറി പാർക്ക് നിർമ്മിക്കാൻ ചെന്നൈ നഗരസഭയും ശ്രമിക്കുന്നുണ്ട് . ഇതിനെതിരെ ഹിന്ദു മുന്നണി കോടതിയിൽ പോയതോടെയാണ് വിൽപ്പന സ്റ്റേ ചെയ്തതും , അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതും.
Comments