കൊച്ചി: മലപ്പുറത്ത് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
അടിയന്തിര സാഹചര്യത്തിൽ കൊറോണ സർട്ടിഫിക്കേറ്റ് ഇല്ലാതെ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകണമെന്ന് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടന്നു. ഇതിന് പുറമേ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും അഭിഭാഷകൻ ഹർജിയിൽ ആവശ്യമുന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊറോണ ഭേദമായ കീഴിശേരി സ്വേദേശിനിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തിട്ടുണ്ട്.
Comments