തിരുവനന്തപുരം: ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ഡി എം ഒയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും കമ്മീഷൻ നിർദ്ദേശം നൽകി.
ഇന്നലെയാണ് ഗർഭിണിയായ ഷഹ്ലാ തൻസിയ്ക്ക് മലപ്പുറത്തേയും കോഴിക്കോട്ടേയും ആശുപത്രികളിൽ നിന്നും ദുരനുഭവം ഉണ്ടായത്. ഷഹ്ലയ്ക്ക് കൊറോണ പോസിറ്റീവായിരുന്നെങ്കിലും പിന്നീട് രോഗം ഭേദമായിരുന്നു.
ഇതിന്റെ സർട്ടിഫിക്കറ്റും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് വിവിധ ആശുപത്രികളിലും എത്തിച്ചെങ്കിലും ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Comments