മനാമ :- ബഹ്റിനിലെ പ്രവാസികളുടെ യാത്ര പ്രശ്നം അവസാനിക്കുന്നില്ല . എയർ ബബിൾ കരാർ നിലവിൽ വന്നിട്ടും നാട്ടിൽ നിന്നും ബഹ്റിനിലോട്ടുള്ള വിമാന ടിക്കറ്റ് ലഭിക്കാതെ ആയിരകണക്കിന് പ്രവാസികൾ ആണ് നാട്ടിൽ കഴിയുന്നത് , ഇതിൽ വിസ തീരാറായ നിരവധി പേരാണുള്ളത് .
എയർ ഇന്ത്യ എക്സ്പ്രസിന് ഒക്ടോബർ 21 വരെയുള്ള ബുക്കിങ് വളരെ വേഗം തീർന്നിരുന്നു. ഗൾഫ് എയർ ബുക്കിങ് തുടങ്ങുന്നത് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നവർക്കും നിരാശയാണ് ബാക്കി.സെപ്റ്റംബർ 30ന് കോഴിക്കോട്ടുനിന്നുള്ള ഗൾഫ് എയർ വിമാനത്തിന് ഞായറാഴ്ച രാവിലെ അൽപനേരം ബുക്കിങ് നടത്തിയിരുന്നെങ്കിലും വേഗം തീരുകയാണുണ്ടായത് . ബുക്ക് ചെയ്യാൻ കഴിഞ്ഞവർക്ക് 275 ദീനാറാണ് ടിക്കറ്റിനായി നൽകേണ്ടി വന്നത്.
വൻകിട ട്രാവൽ ഏജന്റുമാരും വിമാന കമ്പനികളും ഒത്തുകളിച്ചു മൊത്തമായി ടിക്കറ്റുകൾ വാങ്ങിയതിനാലാണ് ഇത്തരം പ്രതിസന്ധിക്കു കാരണമെന്നാണ് പുറത്തു വരുന്ന ആക്ഷേപം . എയർ ബബിൾ കരാർ അനുസരിച്ചു ഇരു രാജ്യങ്ങളുടെയും ദേശീയ വിമാന കമ്പനികളിൽ നിന്നും നേരിട്ട് ടിക്കറ്റ് വാങ്ങാൻ കഴിയുമെന്നിരിക്കെ ഇത്തരം രീതിയിലൂടെ വിമാന കമ്പനികൾ നീങ്ങുന്നത് സാധാര പ്രവാസിയുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നു എന്നല്ലാതെ മറ്റൊരു വാക്കില്ല .
പ്രവാസികൾ അനുഭവിക്കുന്ന ഗുരുതരമായ ഇ പ്രശ്നം പരിഹരിക്കാൻ എത്രയും വേഗം ഇരു രാജ്യങ്ങളുടെ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു ടിക്കറ്റ് വില്പന സുതാര്യമായ രീതിയിൽ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണം.
Comments