ദോഹ : മറ്റുള്ളവര്‍ ഏല്പിക്കുന്ന പാഴ്സലുകള്‍ക്കുള്ളില്‍ എന്താണെന്നു ബോധ്യപ്പെടാതെ അവ ആരം ഖത്തറിലേക്കു കൊണ്ടുവരരുതെന്ന് ആഭ്യന്തര മന്ത്രാലയം. പാഴ്സലിനുള്ളിലെ വസ്തു ഖത്തറില്‍ നിരോധിക്കപ്പെട്ടതാണെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കൊണ്ടുവന്ന വ്യക്തിക്കായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് നടത്തിയ വെബിനാറിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. യാത്ര പുറപ്പെടുന്ന രാജ്യത്ത് അനുവദനീയമായ മരുന്നുകളും മറ്റുചില വസ്തുക്കളും ഖത്തറില്‍ നിരോധിക്കപ്പെട്ടതായിരിക്കാം. അക്കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയേ എന്തൊക്കെ കൊണ്ടുവരണമെന്ന് യാത്രക്കാരന് തീരുമാനിക്കാവൂ, മന്ത്രാലയത്തിലെ മാധ്യമ ബോധവല്‍ക്കരണ വിഭാഗം പ്രതിനിധി ലെഫ്റ്റനന്റ് അബ്ദുല്ല ഖാസിം പറഞ്ഞു. നിരോധിത വസ്തുക്കളുടെയും മയക്കുമരുന്നിന്റെയും കള്ളക്കടത്ത് വർധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കുടുംബപ്രശ്നങ്ങള്‍ ഉള്ലവര്, ജോലി, പഠന പ്രശ്നങ്ങളുള്ളവര്‍, വിഷാദരോഗികള്‍ എന്നിവരൊക്കെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെട്ടേക്കാം. ഖത്തറില്‍ നിരോധിച്ച മരുന്നുകളെ കുറിച്ചും മയക്കുമരുന്നു കടത്തുതടയാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സമെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളും അധികൃതര്‍ വിശദീകരിച്ചു.
Comments