ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചത് ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെയും ആത്മ നിർഭർ ഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയത്തിന്റേയും സാക്ഷ്യപത്രമാണെന്ന് അമിത് ഷാ പറഞ്ഞു.
ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിച്ചത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വെയ്ക്കാൻ കഴിയുന്ന മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയായത്.
തദ്ദേശീയമായ ബൂസ്റ്റർ ഉപയോഗിച്ചാണ് മിസൈൽ വിക്ഷേപിച്ചത്. ഇത് രണ്ടാം തവണയാണ് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലീകരിച്ച പതിപ്പിന്റെ പരീക്ഷണം നടത്തുന്നത്. മിസൈലിന്റെ എയർഫ്രെയിമും തദ്ദേശീയമായാണ് വികസിപ്പിച്ചത്.
ഇന്ന് ലോകത്തുള്ളതിൽ വച്ച് ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും ചേർന്നാണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. യുദ്ധസാഹചര്യങ്ങളിൽ ശത്രുവിന് മേൽ നിർണായക മേൽക്കൈ നേടാൻ ബ്രഹ്മോസ് ഇന്ത്യയെ സഹായിക്കുന്നുണ്ട്. സൂപ്പർസോണിക് യുദ്ധവിമാനങ്ങളെ പോലും തകർക്കാൻ ബ്രഹ്മോസിന് കഴിയും.
മണിക്കൂറിൽ 3200 കിലോമീറ്റർ വേഗതയിലാണ് ഇവയുടെ സഞ്ചാരം. 2500 കിലോയോളം ഭാരമുണ്ട്. കരയിൽ നിന്നും കടലിൽ നിന്ന് അനായാസം തൊടുക്കാൻ സാധിക്കും. 300 കിലോമീറ്റർ സൂക്ഷ്മമായ ആക്രമണപരിധിയുള്ള മിസൈലുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എത്ര ചെറിയ ലക്ഷ്യമായാലും വലിയ ലക്ഷ്യമായാലും അവിടെ കൃത്യമായി എത്തി, പൂർണമായി തകർക്കാനും ബ്രഹ്മോസിന് അനായാസം കഴിയും.
India is extremely proud of @DRDO_India for successfully testing the indigenously developed extended range BrahMos supersonic cruise missile. This state of the art weapon is a testimony of India’s defence potential and PM @NarendraModi ji’s resolve towards an #AatmaNirbharBharat.
— Amit Shah (@AmitShah) September 30, 2020
Comments