തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സർക്കാർ ഒരു വർഷത്തെ അവധി അനുവദിച്ചു. നിലവിൽ സസ്പെൻഷനിലായിരിക്കുന്ന ശിവശങ്കറിന് ജൂലൈ 7 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവധി നൽകിയിരിക്കുന്നത്.
അസാധാരണമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്ക് അവധി നൽകാറില്ല. സസ്പെൻഷൻ കാലാവധി തീരുന്ന അന്നു മുതലല്ല അവധി നൽകിയിരിക്കുന്നതെന്നാണ് ശ്രദ്ധേയമായ കാര്യം.
സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ ടി സെക്രട്ടറി പദവിയിൽ നിന്നും മാറ്റി നിർത്തിയ അന്നു മുതലുള്ള അവധിയാണ് സർക്കാർ ശിവശങ്കറിന് നൽകിയിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്പെൻഷൻ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും. സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നുവെന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
Comments