ഒമാനിൽ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വ്യാഴാഴ്ച മുതൽ വീണ്ടും ആരംഭിക്കുന്നത്. മസ്കത്ത് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും. കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും മുതല്‍ സര്‍വീസുകളുണ്ട്.വിവിധ രാഷ്ട്രങ്ങളിലെ കൊറോണ വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍.മുന്‍കൂര്‍ അനുമതിയില്ലാതെ ഒമാനി പൗരന്മാര്ക്കും കാലാവധിയുള്ള റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിയുള്ളൂ.ഒരു മാസത്തേക്ക് കൊറോണ ചികിത്സാ ചെലവ് ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എല്ലാ യാത്രക്കാര്ക്കുമുണ്ടാകണം.ഒമാനിലെത്തുന്ന യാത്രക്കാര്‍ തറാസ്സുദ്പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
Comments