ബർലിൻ: ഹോങ്കോംഗിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജർമ്മനി രംഗത്ത്. ജർമ്മനിയുടെ പ്രധാനമന്ത്രി എയ്ഞ്ചെലാ മെർക്കലാണ് ചൈനയുടെ നടപടികൾക്കെതിരെ കടുത്ത വിമർശനം ഇന്നയിച്ചിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തുന്നത്.
തായ്വാനിലേക്ക് പുറപ്പെട്ട വിമത പ്രക്ഷോഭകാരികളെ ചൈന അന്യായമായി പിടികൂടി തടവിലാക്കിയ സംഭവത്തിനെതിരെയാണ് മെർക്കലിന്റെ പ്രതികരണം വന്നിരിക്കുന്നത്. ജർമ്മൻ പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് മെർക്കൽ പ്രസ്താവന നടത്തിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത യൂറോപ്പിലെ അന്തരീക്ഷത്തിലും വലിയ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും മെർക്കൽ പറഞ്ഞു.
വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലും അന്തരീക്ഷ മലനീകരണം കുറയ്ക്കാനായി 2030ൽ സമ്പൂർണ്ണ നിരോധനം എന്ന ഷീ ജിംഗ് പിംഗിന്റെ തീരുമാനത്തിനെ അഭിനന്ദിക്കുകയും ചെയ്തു. മലിനീകരണം ഒരു തർക്ക വിഷയമല്ല. അതിനാൽ ചൈനയ്ക്കൊപ്പം കാർബൺ നിരോധനപരിപാടികളിൽ സഹകരിക്കാൻ യൂറോപ്പിലെ രാജ്യങ്ങൾ തയ്യാറാകണമെന്നും മെർക്കൽ ആവശ്യപ്പെട്ടു.
Comments