വാഷിംഗ്ടണ്‍: കൊറോണ ബാധിച്ചിട്ടും വേണ്ടത്ര മുൻകരുതലില്ലാതെ അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കൊറോണ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്ന ട്രംപ് തിരികെ വൈറ്റ്ഹൗസിലെത്തിയ ശേഷമുള്ള പെരുമാറ്റമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വൈറ്റ്ഹൗസിൽ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ട്രംപ് മാസ്ക് ഊരി കോട്ടിന്റെ പോക്കറ്റിലിട്ട വീഡിയോ പുറത്തുവന്നു. ട്രംപിന്റെ ഈ രീതിയാണ് പ്രതിഷേധ ത്തിന് കാരണമായത്.
കൊറോണക്കെതിരെ ട്രംപ് മുൻകരുതൽ നടപടികളും സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിടെയാണ് വീഡിയോ പുറത്തുവന്നത്. ട്രംപിന് പിന്നാലെ വൈറ്റ് ഹൗസിലെ പന്ത്രണ്ട് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ട്രംപിന്റെ പ്രസ്സ് സെക്രട്ടറി കേലീഗ് മെക്ക്നേയ്ക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്.ട്രംപിനൊപ്പം ഭാര്യ മെലാനി ട്രംപിനും കൊറോണ ബാധിച്ചി രുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ട്രംപിന്റേയും ഭാര്യയുടേയും തുടര്‍ചികിത്സ ഇനി ഔദ്യോഗിക വസതിയിലാണ് നടക്കുകയെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
Comments