തിരുവനന്തപുരം : തമിഴ്നാട്-കേരള അതിർത്തിയിലെ തെങ്കാശിയിൽ ജസിയ എന്ന പേരിൽ ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി . മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് പുറത്ത് നിന്നു വരുന്ന ഇതര സമുദായക്കാർ വാഹനങ്ങൾക്ക് നികുതി നൽകണമെന്നാണ് ജമാ അത്ത് കമ്മിറ്റിയുടെ ഉത്തരവ് .
ലോറി, മിനി ലോറി, വാൻ, ഓട്ടോ, സൈക്കിൾ എന്നിങ്ങനെയുള്ള വിവിധ വാഹനങ്ങൾക്കുള്ള തുക വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട് . തുക പിരിച്ചെടുക്കാൻ ആളുകളെയും ഏർപ്പാടാക്കിയിട്ടുണ്ട്.
தென்காசி மாவட்டம் செங்கோட்டை அடுத்த வடகரை.இஸ்லாமியர் பெரும்பான்மையாக உள்ள ஊர்.அந்த ஊருக்குள் வரும் வாகனங்களுக்கு ஜமாத்தின் பெயரால் வரி வசூல் செய்ய யார் அதிகாரம் கொடுத்தது
நாம் வசிப்பது தமிழகமா இல்லை பாகிஸ்தானா…??@CMOTamilNadu @CTR_Nirmalkumar @BjpKalyaan @SuryahSG pic.twitter.com/OdoRt9iu1s
— Dilip Kannan (@DilipKannan) September 29, 2020
ശരീയത്ത് നിയമം ഇന്ത്യയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അഭ്യൂഹമുണ്ട്. നികുതി പിരിക്കാൻ സർക്കാർ ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകളിൽ പറയുന്നു. ജമാ അത്തിന്റെ സ്ഥലത്ത് പാർക്ക് ചെയ്തതിനു പണം വാങ്ങുകയാണെന്ന ന്യായീകരണം ആദ്യം ഉയർന്നിരുന്നെങ്കിലും ഗ്രാമത്തിൽ പ്രവേശിക്കാൻ തന്നെ ഇവർ പണം വാങ്ങുന്നതായി ദിനമലർ റിപ്പോർട്ട് ചെയ്തു.
കച്ചവടത്തിനായി ഗ്രാമത്തിൽ പ്രവേശിച്ചവരിൽ നിന്നും ജെസിയ എന്ന പേരിൽ പണം പിരിച്ചതായി ദിനമലർ റിപ്പോർട്ട് ചെയ്തിരുന്നു . സോഷ്യൽ മീഡിയയിൽ പരാതികൾ ഉയർന്നതിനെ തുടർന്ന് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും, തഹസിൽദാർ റോഷൻ ബീഗം, ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തിൽ ബിൽ ബുക്കുകളും മറ്റും പിടിച്ചെടുത്തു.
Comments