ന്യൂഡൽഹി : ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ടൈറ്റാൻ ഗ്രൂപ്പിന്റെ തനിഷ്ക് ജ്വല്ലറിയുടെ പരസ്യം പിൻ വലിച്ചു . ഹിന്ദുക്കളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കമ്പനി പരസ്യം പിൻ വലിച്ചത് .
ഹൈന്ദവ മത വിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിന്റെ കഥ പറയുന്ന പരസ്യമാണ് തനിഷ്ക് ജ്വല്ലറിക്കായി ഒരുക്കിയത്. ദക്ഷിണേന്ത്യക്കാരിയെന്ന് തോന്നിക്കുന്ന മരുമകളുടെ ഹൈന്ദവാചര പ്രകാരമുള്ള ചടങ്ങുകളിൽ മുസ്ലിം കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്നതാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
തങ്ങളുടെ ഏറ്റവും പുതിയ പരസ്യത്തിലൂടെ ‘ലൗ ജിഹാദിനെ’ മഹത്വവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമ്പനിയ്ക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു.
വീട്ടിൽ അനുഷ്ടിക്കാത്ത ചടങ്ങ് എന്തിനാണ് നടത്തുന്നതെന്ന ചോദ്യവും പരസ്യത്തിൽ ഉയരുന്നുണ്ട്.പരസ്യചിത്രത്തിന് ലൈക്കിനേക്കാളേറെ ഡിസ്ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2000ത്തിലേറെ പേർ ഡിസ്ലൈക്ക് അടിച്ചപ്പോൾ 545 പേർ മാത്രമാണ് ലൈക്കടിച്ചത്.ഹിന്ദു-മുസ്ലിം മതമൈത്രി വിളിച്ചോതാൻ എന്ന പേരിൽ വർഗീയത മുതലെടുക്കാനാണ് പരസ്യത്തിന്റെ ഉദ്ദേശ്യമെന്നും സോഷ്യൽ മീഡിയ പറയുന്നു.
Comments