ന്യൂഡൽഹി ; കേദാർനാഥ് ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 120 കോടി രൂപ അനുവദിച്ചു . ശ്രീ കേദാർനാഥ് ഉത്തൻ ചാരിറ്റബിൾ ട്രസ്റ്റാണ് പണം അനുവദിച്ചത് .
കേദാർനാഥ് ധാമിൽ 50 അടി വീതിയുള്ള നടപ്പാത, സുരക്ഷാ മതിൽ, മറ്റ് ജോലികൾ എന്നിവയുൾപ്പെടെ 120 കോടി രൂപ ചെലവിൽ നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാകുമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ദിലീപ് ജവാൽക്കർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സംഘടനയ്ക്ക് ക്ഷേത്ര അധികൃതർ തുക കൈമാറി.
കേദാർനാഥ് ധാമിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം, പുനർനിർമ്മാണം, വികസനം, പുനർവികസനം, നവീകരണം എന്നിവ ലക്ഷ്യമിട്ടാണ് 2017 ൽ ഉത്തരാഖണ്ഡ് സർക്കാർ ഉത്തൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്.കേദാർനാഥ് ക്ഷേത്രത്തിന്റെ സമഗ്രവും സമയബന്ധിതവുമായ വികസനം ഉറപ്പുവരുത്താനായിരുന്നു സർക്കാർ ട്രസ്റ്റ് രൂപീകരിച്ചത് .
രാജ്യമൊട്ടാകെയുള്ള ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ കേദാര്‍നാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. എ ഡി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.
Comments