ഗുവാഹത്തി : ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന സൂചന നൽകി അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ . പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീകരവാദത്തിൽ ചേർക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞു .
ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ തലവൻ ബദറുദ്ദീൻ അജ്മലിന്റെ അനുയായികളാണ് ഇത്തരത്തിൽ പ്രണയം നടിച്ച് യുവതികളെ തട്ടിക്കൊണ്ടുപോയി മതമാറ്റുന്നത് . മുസ്ലീം ഇതര സമുദായങ്ങളിൽപ്പെട്ട നിരവധിയുവതികൾ ഇത്തരത്തിൽ മതം മാറിയിരുന്നു . എന്നാൽ ഇനി അജ്മലിന്റെ അനുയായികൾ മതമാറ്റുന്നതിനായോ , ഭീകരസംഘടനയിൽ റിക്രൂട്ട് ചെയ്യാനോ പെൺകുട്ടികളെ തേടി വന്നാൽ വധശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും യുവമോർച്ച യോഗത്തിൽ ഹിമന്ത് ബിശ്വ ശർമ്മ വ്യക്തമാക്കി.
അസമിന്റെ മണ്ണിൽ ലൗ ജിഹാദ് അനുവദിക്കില്ല .അതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ബിജെപി സർക്കാരിന്റെ തീരുമാനം . ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും തേടും .മതം മറച്ച് വച്ച് പെൺകുട്ടികളെ പ്രണയിക്കുകയും പിന്നീട് മതപരിവർത്തനം നടത്തി വിദേശത്തേയ്‌ക്ക് അയക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments