അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ഒമാനിൽ മൂല്യ വര്‍ധിത നികുതി നടപ്പാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികാണ് പുറപ്പെടുവിച്ചത്.2016-ലെ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനും ഇപ്പോൾ മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നത്.വാറ്റ് ഈടാക്കുന്നതിന് ഇനിയുള്ള മാസങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി രൂപരേഖയുണ്ടാക്കും. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചരക്കുകൾക്കും അഞ്ച് ശതമാനമായിരിക്കും നികുതി. അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പടെ ചില വിഭാഗങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍, ചികിത്സാ ഉപകരണങ്ങൾ.അനുബന്ധ സാധനങ്ങള്‍, വിദ്യാഭ്യാസ സേവനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വീടുകളുടെ പുനർവിൽപ്പന, പെട്രോളിയം ഉത്പന്നങ്ങൾ, ഗതാഗത സേവനങ്ങള്‍,താമസ ആവശ്യത്തിനായി വസ്തുവക വാടകക്ക് നല്കല്. മരുന്നുകളുടെയും ഉത്പന്നങ്ങളുടെയും വില്പന, നിക്ഷേപാവശ്യത്തിനുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം, ഭിന്ന ശേഷിക്കാര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായുള്ള സാധനങ്ങള്‍ തുടങ്ങിയവ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സൗദിയും യു.എ.ഇ.യും നേരത്തേതന്നെ വാറ്റ് നടപ്പിൽ വരുത്തിയിരുന്നു.
Comments