ജിദ്ദ :ഒമ്പത് വിഭാഗം ആളുകൾ ഉംറ കർമങ്ങളിൽ നിന്നും ഹറം സന്ദർശനത്തിൽ നിന്നും വിട്ടുനിൽകണം എന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൊറോണ വ്യാപനം തടയാനും ഉംറ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷയും മുൻനിർത്തി ആണ് ഈ നിർദേശം മുന്നോട്ട് വച്ചത്.
ആറ് മാസത്തിനിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അനിയന്ത്രിത പ്രേമേഹമുള്ളവർ, രക്ത സമ്മർദ രോഗികൾ, ലിവർ സിറോസിസ് രോഗികൾ, ഹൃദയ പേശി തകരാറുള്ളവർ, കൊറോണറി ആർട്ടറി രോഗികൾ , ഒരു വർഷത്തിനിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിട്ടുമാറാത്ത നെഞ്ച് രോഗം ഉള്ളവർ, അമിത വണ്ണം ഉള്ളവർ, പ്രീതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നീ വിഭാഗത്തിൽപെട്ടവർ ഉംറ തീർത്ഥാടനവും ഹറം സന്ദർശനവും നീട്ടിവക്കണം എന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
Comments