ധാക്ക: ബാലാത്സംഗക്കേസുകളില് വധശിക്ഷ നല്കാന് തീരുമാനിച്ച് ബംഗ്ലാദേശ്. നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ രാജ്യത്താകമാനം നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഷെഖ് ഹസീന ഭരണകൂടം ശുപാര്‍ശചെയ്തത്.
ഭരണപക്ഷം ഇറക്കിയ ഓര്‍ഡിനന്‍സിന് പ്രസിഡന്റ് അംഗീകാരം നല്കി. രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ക്രൂരതകളെ തടയാനുള്ള നിയമമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും പ്രസിഡന്റ് ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചുകൊണ്ട് പറഞ്ഞു. ഇതുവരെ ജീവപര്യന്തം ശിക്ഷ നൽകിയിരുന്നതാണ് വധശിക്ഷയാക്കി മാറ്റിയത്.
ക്രൂരമായ പീഡനത്തിന് ജീവപര്യന്തം എന്നത് ഒരു മതിയായ ശിക്ഷയല്ല. ഒരു സ്ത്രീയോ കുട്ടിയോ കൊല്ലപ്പെടുക മാത്രമല്ല ഒരു കുടുംബം മൊത്തം അതീവ പ്രതിസന്ധിയിലേക്കും മാനസിക വ്യഥയിലേക്കുമാണ് നീങ്ങുന്നത്. പീഡിപ്പിക്കുന്ന വ്യക്തി മനുഷ്യനില്‍ നിന്നും മൃഗമായിട്ട് അധ: പ്പതിക്കുന്നതിന്റെ ലക്ഷണമാണ്. ഇത്തരം ക്രൂരതയെന്നും ബംഗ്ലാദേശ് നിയമകാര്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. തീരുമാനം ശരിവയ്ക്കുന്നതായി പ്രധാനമന്ത്രി ഷേഖ് ഹസീനയും പറഞ്ഞു.
Comments