പാരിസ്:തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ .മതനിന്ദ ആരോപിച്ച് ചരിത്രാദ്ധ്യാപകന്റെ തലയറുത്ത സംഭവത്തിലാണ് പ്രതികരണവുമായി മാക്രോൺ രംഗത്തെത്തിയത്.സംഭവത്തിന് പിന്നിൽ ഇസ്ലാമിക ഭീകരാരാണെന്നും മാക്രോൺ തുറന്നടിച്ചു. കൊല്ലപ്പെട്ട അദ്ധ്യാപകൻ ജോലി ചെയ്യുന്ന സ്കൂളിൽ ഇമ്മാനുവൽ മാക്രോൺ സന്ദർശിച്ചു. സ്കൂളിലെ മറ്റ് അദ്ധ്യാപകരുമായും അദ്ദേഹം ചർച്ച നടത്തി.രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആക്രമണകാരികൾ ആഗ്രഹിക്കുന്നത്. അതാണ് തീവ്രവാദികളുടെ ലക്ഷ്യം. ഈ തീവ്രവാദത്തിനെതിരെ രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം,” മാക്രോൺ പറഞ്ഞു.
സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റി ക്ലാസിൽ വിദ്യാർഥികൾക്ക് മുഹമ്മദ് നബിയുടെ കാരിക്കേച്ചർ കാണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്. അദ്ധ്യാപകന്റെ തലയറുത്ത അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായാണ് റിപ്പോർട്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. തീവ്രവാദ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
Comments