തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചു. ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ എന്നിവരടങ്ങുന്നതാണ് മെഡിക്കൽ ബോർഡ്.
അതേസമയം ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തകരമാണ്. ഇന്ന് രാവിലെ അദ്ദേഹത്തിന് ആൻജിയോഗ്രാം നടത്തിയിരുന്നു ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. നട്ടെല്ലിന് വേദന ഉണ്ടെന്നാണ് ശിവശങ്കർ പറയുന്നത്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ സ്വാഭാവിക നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് ആൻജിയോഗ്രാം നടത്തിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ആശുപത്രി മാറ്റാൻ അധികൃതർ തീരുമാനിച്ചത്.
Comments