ഭോപ്പാൽ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച്
കോൺഗ്രസ് സംസാരിക്കുന്നത് ചെെനയുടെയും പാകിസ്താന്റെയും ഭാഷയിലാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.
ജമ്മു കശ്മീരിനെ ഇന്ത്യയുമായി തർക്കമില്ലാത്ത വിധത്തിൽ
സംയോജിപ്പിക്കുന്നതിൽ നിർണായകമായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയ ചുവടുവെയ്പെന്ന് ശിവരാജ് സിംഗ് ചൗഹാൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ കാപട്യവും ഹിഡൻ അജണ്ടയുമാണ് ചിദംബരത്തിന്റെ പ്രസ്താവനയിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണമെന്നായിരുന്നു പി. ചിദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
ഇക്കാര്യത്തിൽ ഉറച്ച അഭിപ്രായമാണ് കോൺഗ്രസിനുളളതെന്നും ചിദംബരം പറഞ്ഞിരുന്നു.
ചിദംബരത്തിന്റെ വാക്കുകൾ കോൺഗ്രസിനെ നാണം കെടുത്തുന്നതാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വിഘടന വാദികൾക്കൊപ്പമാണോ ചെെനയ്ക്കും പാകിസ്താനും ഒപ്പമാണോയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും രാജ്യത്തെ ജനങ്ങൾ ഒരിക്കലും കാേൺഗ്രസിന് മാപ്പു നൽകില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Comments