ലക്നൗ : ഹത്രാസ് കേസിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സിബിഐ ചോദ്യം ചെയ്തു. വീട്ടിൽ എത്തിയാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് വിവരം.
പെൺകുട്ടിയുടെ അമ്മയെയും സഹോദരന്റെ ഭാര്യയേയുമാണ് ചോദ്യം ചെയ്തത്. നേരത്തെ സംഭവത്തിന്റെ ദൃക് സാക്ഷിയായ ചോട്ടുയെന്നയാളിൽ നിന്നും സിബിഐ സഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെയും പെൺകുട്ടിയുടെ കോൾ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് അമ്മയെയും സഹോദരന്റെ ഭാര്യയേയും ചോദ്യം ചെയ്തത്.
ഹത്രാസ് കേസിൽ വേഗത്തിലുള്ള അന്വേഷണമാണ് സിബിഐ സംഘം നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം പ്രതികളുടെ വീട്ടിൽ എത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയെയും സഹാേദരന്റെ ഭാര്യയെയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
സെപ്തംബർ 14 നാണ് ഹത്രാസിൽ പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയയ്തിട്ടുള്ളത്.
Comments