തിരുവനന്തപുരം: യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. ബോണക്കാട് സ്വദേശിയും യുവതിയുടെ സഹപ്രവർത്തകനുമായ പ്രിൻസ് മോഹനാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29 -ാം തീയതിയാണ് വിതുര സ്വദേശിയായ യുവതിയെ ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയായിരുന്നു പീഡനം.
പീഡന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പിന്നെയും നിരവധി തവണ യുവതിയെ പീഡനത്തിന് ഇരയാക്കി. ഇതിനിടെ യുവതി ഗർഭിണിയായി. തുടർന്ന് ഗർഭം അലസിപ്പിക്കാനായി നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോൾ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെത്തിച്ച് ഗർഭം അലസിപ്പിച്ചു. പലതവണയായി യുവതിയിൽ നിന്നും ഒരു ലക്ഷത്തോളം രൂപയും ഇയാൾ തട്ടിയെടുത്തു. സഹികെട്ട യുവതി അവസാനം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
വിതുര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വനമേഖലയിൽ അതിക്രമിച്ച് കയറിയതും വനപാലകരെ ആക്രമിച്ചതും ഉൾപ്പെടെ വിതുര സ്റ്റേഷനിൽ പത്തോളം കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments