തിരുവനന്തപുരം: മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തില്‍ നിന്ന് കൊല്ലൂര്‍ – മൂകാംബികയിലേക്കും തിരിച്ചും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാനിടയുള്ള സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വ്വീസുകള്‍ നടത്തുക.
കേരള, കര്‍ണ്ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്ന കൊറോണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ തീരെ കുറവുള്ള പക്ഷം ഏതെങ്കിലും സര്‍വ്വീസ് ഒഴിവാക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കും. സര്‍വ്വീസുകള്‍ക്ക് കേരളം, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ യാത്രാനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ച് നൽകും.
കേരള, കര്‍ണ്ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യാത്രക്കാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ്ജ് റീഫണ്ട് ചെയ്ത് നല്‍കില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും കൊറോണ മാനദണ്ഡങ്ങൾ യാത്ര നടത്തേണ്ടത്. യാതക്കാര്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് തന്നെ ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
Comments