തിരുവനന്തപുരം: കലശലായ നടുവേദന ഉണ്ടെന്ന് ഡോക്ടർമാരോട് ആവർത്തിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ശിവശങ്കറിനെ ഇന്ന് എംആർഐ സ്കാനിംഗിന് വിധേയനാക്കും. മെഡിക്കൽ ബോർഡ് ചേർന്ന് ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഇന്ന് വിലയിരുത്തും. ഇതിന് ശേഷമായിരിക്കും തുടർ ചികിത്സ സംബന്ധിച്ച് കാര്യത്തിൽ തീരുമാനമുണ്ടാകുക.
അതേസമയം ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ ഓർത്തോ ഐസിയുവിലാണ് ശിവശങ്കറുള്ളത്. ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ എന്നിവരടങ്ങുന്നതാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നതിന് ശേഷമായിരിക്കും ശിവശങ്കറിന്റെ തുടർ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കുക. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുടർനടപടികൾ.
ഇന്നലെയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആരോഗ്യ അവസ്ഥ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശിവശങ്കർ.
Comments