ഡെറാഡൂൺ : തീർത്ഥാടന കേന്ദ്രമായ ഋഷി കേശിൽ വെച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. അമേരിക്കൻ സ്വദേശിനിയായ 30 കാരിയാണ് അറസ്റ്റിലായത്. മുനി-കി- രേതി പോലീസിന്റേതാണ് നടപടി.
ഋഷികേശിലെ ഗംഗാ നദിക്ക് കുറുകേയുള്ള ലക്ഷ്മൺ ഝുല പാലത്തിൽ വെച്ചായിരുന്നു ഇവർ അശ്ലീല വീഡിയോ ചിത്രീകരിച്ചത്. ചിത്രീകരിച്ച ദൃശ്യങ്ങൾ ഇവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതേ തുടർന്നാണ് അമേരിക്കൻ വനിതയെ അറസ്റ്റ് ചെയ്തത്.
്അറസ്റ്റിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294, ഐടി നിയമത്തിലെ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം അമേരിക്കൻ വനിത സംഭവം നിഷേധിച്ചു. ഓൺലൈൻ ബിസിനസിന്റെ ഭാഗമായുള്ള പ്രൊമോഷണൽ വീഡിയോയ്ക്കായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്നാണ് ഇവരുടെ വാദം.
ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മൺ ഝുല പാലത്തിൽ വെച്ച് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ച ഫ്രഞ്ച് വനിതയെയും ഫോട്ടോഗ്രാഫറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
Comments