ന്യൂഡൽഹി : ഷോപ്പിയാനിലെയും പുൽവാമയിലെയും മത പഠന കേന്ദ്രങ്ങൾ വഴി കുട്ടികളെ ഭീകര സംഘങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തൽ . സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ തേടിപിടിച്ചാണ് ഭീകര സംഘങ്ങളിൽ ചേർക്കാൻ ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. ഇതിനായി മതപഠന കേന്ദ്രങ്ങളിൽ പ്രത്യേക വിഭാഗങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
കശ്മീരിലെ നിരോധിത ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷോപ്പിയാൻ ആസ്ഥാനമായുള്ള മദ്രസകളാണ് മതവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കുട്ടികളെ ആകർഷിക്കുന്നത്. ഇത്തരത്തിൽ മദ്രസകൾ വഴി ഭീകര സംഘത്തിൽ എത്തിയവരാണ് പുൽ വാമ അടക്കമുള്ള ആക്രമണങ്ങളിൽ പങ്കെടുത്തത് .
ഷോപ്പിയാനിലെയും പുൽവാമയിലെയും പല മദ്രസകളും , ജിഹാദി യുദ്ധത്തിൽ വിശ്വസിക്കുകയും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്നവയാണ് .ഇത്തരം കേന്ദ്രങ്ങളിൽ മതപഠനത്തിനൊപ്പം ,പ്രത്യേക പ്രത്യയ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും ,ഇത്തരം മദ്രസകളെ ഒരു താവളമാക്കി മാറ്റുകയാണ് ഭീകരരെന്നും ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം സൈന്യം ഫലപ്രദമായി ചെറുക്കുന്നതോടെ പ്രാദേശിക യുവാക്കളെയും ,കുട്ടികളെയും ഇന്ത്യയ്ക്കെതിരെ തിരിക്കാനാണ് നീക്കം . ഇത്തരത്തിൽ ഭീകര സംഘങ്ങളിൽ എത്തുന്നവർ വഴി ഡ്രോൺ ആക്രമണം നടത്താനും , ഇന്ത്യയിലേയ്ക്ക് ആയുധങ്ങൾ കടത്താനുമാണ് ശ്രമം . അതിനായി മദ്രസകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ദിൽബാഗ് സിംഗ് പറഞ്ഞു.
Comments