റിയാദ്: 10മാസത്തെ ജയിൽ വാസത്തിനൊടുവിൽ ബീഹാർ സ്വദേശി നാട്ടിലേക്ക് തിരിച്ചു. ഖമ്മീസ് ജയിലിലും, അബഹ നാടുകടത്തൽ കേന്ദ്രത്തിലുമായി കഴിഞ്ഞുന്ന ബീഹാർ സ്വദേശി അഖ്തർ അലി റിയാസ് ഹക്കിനെയാണ് ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റേയും, അസീർ ഇന്ത്യൻ അസോസിയേഷന്റേയും സഹായത്തോടെ നാട്ടിലെത്തിച്ചത്. സ്വദേശിയുടെ വീട്ടിൽ അധിക്രമിച്ചു കടന്നതിനെ തുടർന്നാണ് ഒരു വർഷത്തേക്ക് അക്തറിനെ ജയിലിൽ അടച്ചത്.
ജയിൽ വാസത്തിനിടയിൽ മാനസിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന്
അസീർ ഇന്ത്യൻ അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ബിജു കെ നായരുടേയും, അഷ്റഫ് കുറ്റിച്ചലിന്റേയും ജാമ്യത്തിൽ താല്കാലികമായി ജയിലിൽ നിന്നും മോചിപ്പിച്ച് അബഹ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഒന്നര മാസത്തോളം ചികിൽസിച്ചു അസുഖം ബേദമായതിനു ശേഷം ആണ് നാട്ടിലേക്ക് മടക്കി അയച്ചത്.
Comments