തിരുവനന്തപുരം: സംസ്കരിക്കാനായി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മാറിപ്പോയ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറി ജീവനക്കാർക്കെതിരെ നടപടി. മോർച്ചറി ജീവനക്കാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായ ആർഎംഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോർച്ചറിയിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. ഒരാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരമാണ് ബന്ധുക്കൾക്ക് മറ്റാെരാളുടെ മൃതശരീരം നൽകിയത്. ദേവരാജന്റെ അസുഖ വിവരമറിഞ്ഞ് അബുദബിയിൽ നിന്ന് നാട്ടിലെത്തിയ മകൻ അവസാനമായി അച്ഛനെ കാണാൻ നാേക്കിയപ്പോഴാണ് മറ്റാരുടെയോ മൃതദേഹമാണെന്ന സംശയം തോന്നിയത്.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നൽകിയതായി വ്യക്തമായത്. ബന്ധുക്കൾ പരാതി ഉന്നയിച്ചതാേടെ ആർഎംഒ വിഷയത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഒൻപത് ദിവസത്താേളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ദേവരാജൻ മരണപ്പെട്ടത്. ഇതിനിടെ ഇദ്ദേഹത്തിന് കൊറോണ ബാധിക്കുകയും ചെയ്തിരുന്നു.
Comments