പാരീസ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാർ ജീവനക്കാർക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്ന നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് .
തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാനുള്ള ഫ്രാൻസിന്റെ കരട് നിയമമാണ് വിഘടനവാദ വിരുദ്ധ നിയമം. മറ്റൊരാളുടെ ജീവന് ഭീഷണിയാകുന്ന വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്ന ആരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കുന്നതും ഉൾപ്പെടുത്തി ഈ നിയമം ഭേദഗതി ചെയ്യാനാണ് നീക്കമെന്ന് ജീൻ കാസ്റ്റെക്സ് പറഞ്ഞു.
ഭേദഗതി വരുത്തിയ നിയമം ഡിസംബറിൽ ഫ്രഞ്ച് മന്ത്രിസഭയിൽ സമർപ്പിക്കുമെന്ന് കാസ്റ്റെക്സ് പറഞ്ഞു. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ “വ്യക്തിഗത വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നവരെ ശിക്ഷിക്കാൻ കഴിയും. പൊതുജനസേവകരിൽ സമ്മർദ്ദം ചെലുത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും ബിൽ അനുവദിക്കും.
മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ അദ്ധ്യാപകനെതിരെ തീവ്ര മുസ്ലിം സംഘടനകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു . സംഭവത്തിനു ശേഷം തീവ്ര ഇസ്ലാം നയങ്ങൾ പിന്തുടരുന്നവർക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാൻസ് സ്വീകരിക്കുന്നത് .ഇത്തരത്തിലുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട് . ഒപ്പം ഇത്തരത്തിൽ തീവ്ര മതവികാരങ്ങൾ പിന്തുടരുന്നവർ ഉൾപ്പെടുന്ന സംഘടനകൾ നിരീക്ഷിക്കാനും ,നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments