ധാക്ക : ബംഗ്ലാദേശിൽ നവരാത്രി ദുർഗാപന്തലിനു നേരെ ആക്രമണം . ഫരീദ്പൂരിലെ ബോൾമാരിയിൽ ഒരുക്കിയ ദുർഗാപന്തലിനു നേരെയാണ് ആക്രമണമുണ്ടായത് . ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു . സംഭവുമായി ബന്ധപ്പെട്ട് രാംദിയ സ്വദേശികളായ നയൻ ഷെയ്ഖ്, രാജു മൃത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രാംദിയ ഗ്രാമത്തിലെ ദുർഗ പൂജയ്ക്ക് തൊട്ടുമുൻപാണ് സംഭവം . പന്തൽ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള അംഗങ്ങൾ ആഹാരം കഴിക്കാൻ ഇറങ്ങിയ സമയത്താണ് ആക്രമണം നടന്നതെന്നും,നിരവധി വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും രാംദിയ കർമ്മകർ പാരാ പൂജ മണ്ഡപ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചന്ദ്ര പറഞ്ഞു.
ബോൾമാരി പൂജ സെലിബ്രേഷൻ കമ്മിറ്റി, മധുഖലി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അനി സുസമാൻ, ബോൾമാരി പോലീസ് സ്റ്റേഷൻ ചുമതലയുള്ള അമിനുൽ ഇസ്ലാം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു .
ഇസ്ലാമിക് രാജ്യമായ ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് ആരോപണമുണ്ട് . എല്ലാ വർഷവും ഇത്തരത്തിൽ ദുർഗ പൂജ പന്തലുകൾ അക്രമികൾ നശിപ്പിക്കുന്ന സംഭവങ്ങൾ ബംഗ്ലാദേശിൽ ഉണ്ടാകാറുണ്ട്.
Comments