ന്യൂഡൽഹി : പഞ്ചാബിലെ ഹോഷിയാർപൂരിൽ ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മൗനം പാലിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്കാ വാദ്രയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഹോഷിയാപൂർ സംഭവത്തിൽ രാഹുലും, പ്രിയങ്കയും പ്രതികരിക്കാത്തതെന്തെന്ന് നിർമ്മലാ സീതാരാമൻ ചോദിച്ചു. ഡൽഹിയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഇരുവർക്കുമെതിരെ നിർമ്മലാ സീതാരാമൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഹോഷിയാർപൂർ സംഭവത്തിൽ രാഹുലും, പ്രിയങ്കയും പ്രതികരിക്കുകയോ, പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് സംഭവത്തിൽ ഇരുവരും മൗനം പാലിക്കുന്നത്. ചില സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ മാത്രം കണ്ണീരൊഴുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
തന്റെ ചോദ്യങ്ങൾ കോൺഗ്രസ് കൃത്യമായ ഉത്തരം നൽകണം. ചില കാര്യങ്ങളിൽ മാത്രം പ്രതികരിക്കുന്നത് പാർട്ടിയുടെ അന്തസ്സിന് യോജിച്ചതാണോ. നീതിക്ക് വേണ്ടിയാണ് ബി.ജെ.പി നില കൊള്ളുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് തങ്ങൾ നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ഹത്രാസിൽ രാഹുലും, പ്രിയങ്കയും നടത്തിയ സന്ദർശനത്തെ വിനോദയാത്രയെന്ന് വിളിച്ച ധനമന്ത്രി ഇത്തരത്തിലൊരു യാത്ര ഹോഷിയാർപൂരിലേക്ക് നടത്താത്തതെന്തും ചോദിച്ചു.സോണിയക്കും, രാഹുലിനും പുറമേ ആർജെഡി നേതാവ് തേജസ്വി യാദവിനെയും നിർമ്മലാ സീതാരാമൻ രൂക്ഷമായി വിമർശിച്ചു
Comments