ശ്രീനഗർ : ജമ്മു കശ്മീരിൽ പിഡിപി പാർട്ടിയുടെ ആസ്ഥാനം അടിച്ച് തകർത്ത് നാട്ടുകാർ. ജമ്മു കശ്മീരിൽ ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന മെഹബൂബ മുഫ്തിയുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഭവം. പാർട്ടി ഓഫീസിൽ ത്രിവർണ്ണ പതാക സ്ഥാപിച്ചായിരുന്നു നാട്ടുകാരുടെ മടക്കം.
വൈകീട്ടോടെയാണ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയത്ത് ഏതാനും പിഡിപി പ്രവർത്തകരും ഓഫീസിൽ ഉണ്ടായിരുന്നു. ഇവരെയും നാട്ടുകാർ മർദ്ദിച്ചതായാണ് വിവരം.
ജമ്മു കശ്മീരിന്റെ പതാക ഉയർത്താൻ അനുവദിക്കാത്തിടത്തോളം കാലം ഇന്ത്യയുടെ ത്രിവർണ പതാകയും കശ്മീരിൽ ഉയർത്താൻ അനുവദിക്കില്ലെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ ഭീഷണി. ഒഴിവാക്കപ്പെട്ട ആർട്ടിക്കിൾ 370 പ്രകാരം സംസ്ഥാനത്തിന് ഈ അവകാശം മുൻപ് ഉണ്ടായിരുന്നു. ത്രിവർണപതാകയുമായും, സംസ്ഥാനത്തിന്റെ പഴയ പതാകയുമായുള്ള ബന്ധം വ്യത്യസ്തമാണ്. സംസ്ഥാനത്തിന്റെ പതാക എന്ന് ഉയർത്താൻ സാധിക്കുന്നോ, അന്ന് ഇന്ത്യൻ പതാകയും ഉയർത്തുമെന്നും മുഫ്തി പറഞ്ഞു. മെഹബൂബയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പിഡിപി ഓഫീസ് നാട്ടുകാർ തല്ലി തകർത്തത്.
Comments