റിയാദ് : സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിലെ സൗദൈസേഷന്റെ ശതമാനം ഈ വർഷം മൂന്നാം പാദത്തിൽ 21.54 ശതമാനം ആയി ഉയർന്നതായി നാഷണൽ ലേബർ ഒബ്സർവേറ്ററിയുടെ (എൻഎൽഒ) ഏറ്റവും പുതിയ കണക്കുകൾ.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.40 ശതമാനമായിരുന്നു.
2018 ൽ 19.43 ശതമാനവും 2017 ൽ 17.08 ശതമാനവും 2016 ൽ 16.33 ശതമാനവുമായിരുന്നു സ്വദേശിവൽക്കരണത്തിന്റെ തോത്.
മാനവ വിഭവശേഷി, ദേശീയ വികസന മന്ത്രാലയത്തിന് കീഴിലുള്ള മാനവ വിഭവശേഷി വികസന ഫണ്ടിന്റെ (HADAF) അനുബന്ധ സ്ഥാപനമാണ് നാഷണൽ ലേബർ ഒബ്സർവേറ്ററിയുടെ (എൻഎൽഒ)
Comments