റിയാദ് : റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിൽപെട്ട് സൗദിയിലെ പെരുവഴിയില്‍ ഉപേഷിക്കപെട്ട മുബൈ സ്വദേശിനി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. മുംബൈ കല്യാൺ സ്വദേശിനി സുവർണ മലേക്കര്‍ ആണ് ക്ഷമ സ്ത്രീ കൂട്ടായ്മയുടെയും ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെയും നേതൃത്വത്തിൽ നാട്ടിൽ എത്തിചേർന്നത്.
മൂന്ന് വർഷം മുൻപാണ് വീട്ടുജോലിക്കായി സുവർണ മലേക്കര്‍ സൗദിയിലെത്തിയത്.
ഇവിടെ എത്തിയതിന് ശേഷം സൗന്ദര്യം പോരാ എന്ന കാരണത്താൽ സ്പോൺസർ സുവര്‍ണ്ണയെ തിരികെ ഏൽപ്പിക്കുകയും ചിലവായ 30000 റിയാൽ ആറ് മാസത്തിനകം തിരികെ നൽകണമെന്ന് ഏജന്റിനോട് ആവശ്യപ്പെടുകയും ആയിരുന്നു.
പിന്നീട് ഏജന്റ് സുവർണയെ മറ്റൊരു സൗദി പൗരന് കൈമാറിയെങ്കിലും സ്പോൺസറിൽ നിന്നും വാങ്ങിയ പണം തിരികെ നൽകിയതുമില്ല. രണ്ടര വർഷങ്ങൾക്ക് ശേഷം അമ്മക്ക് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിൽ പോകാൻ തയ്യാറായ സുവർണ്ണയെ ഏജന്റ് തിരികെ കൂട്ടിക്കൊണ്ടു പോകുകയും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
എംബസിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിഷയം പരിഹരിച്ചു ക്ഷമ സ്ത്രീ കൂട്ടായ്മയടെയും, ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെയും സഹായത്തോടെ സുവർണയെ നാട്ടിലയക്കുകയായിരുന്നു.
Comments