ബാകു : വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്പരം ആരോപണവുമായി അർമേനിയയും- അസർബൈജാനും. രാവിലെ വെടിനിർത്തൽ കരാർ ലംഘിച്ച് അർമേനിയ ആക്രമിച്ചതായി അസർബൈജാനും, അസൈർബൈജാൻ കരാർ ലംഘിച്ചതായി അർമേനിയയും ആരോപിച്ചു വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആരോപണവുമായി ഇരു രാജ്യങ്ങളും രംഗത്ത് എത്തിയത്.
ധാരണ ലംഘിച്ച് അതിർത്തിയ്ക്ക് സമീപത്തെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അർമേനിയ വെടിയുതിർത്തതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതേസമയം അർമേനിയ ആരോപണം നിഷേധിച്ചു.
തർക്ക മേഖലയായ നാഗൊർനോ- കരാബക്കിന് വേണ്ടി അർമീനിയ- അസർബൈജാൻ പോരാട്ടം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാമത്തെ വെടിനിർത്തൽ പ്രഖ്യാപനമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് തവണയും വെടിനിർത്തൽ ധാരണ ലംഘിച്ച് ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നു.
Comments